ബംഗലൂരു: 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നും പിഎസ്എൽവി സി 51 ഇന്ന് രാവിലെ 10.24ന് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ അത് ഐ എസ് ആർ ഓയുടെ പുതു ചരിത്രമാകും. ഐ എസ് ആർ ഓയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാകും ഇത്.
ചെന്നൈയിൽ നിന്നുള്ള സ്പേസ് കിഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാൻ സാറ്റ് നാനോ സാറ്റലൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹവും ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള ഇമാറാത് റിസർച്ച് സെന്ററിന്റെ സിന്ധു നേത്ര എന്ന പ്രതിരോധ ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്.
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണ് ഇന്നത്തേത്. വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടേതാണ്. അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2വും ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തും.
Discussion about this post