Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ഇത് ട്രെയിലർ മാത്രം, വലുത് ഇനിയും വരാനിരിക്കുന്നു‘; അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന

by Brave India Desk
Feb 28, 2021, 11:36 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന. ജയ്‌ഷ് അല്‍ ഹിന്ദ് എന്ന സംഘടനയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ടെലഗ്രാമിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.

‘അംബാനിയുടെ വീടിന് സമീപം വാഹനം കൊണ്ടിട്ട ഞങ്ങളുടെ സഹോദരൻ സുരക്ഷിതനായി വീട്ടിലെത്തി. ഇത് വെറും ട്രെയിലർ മാത്രമായിരുന്നു, വലുത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ‘- ഇതായിരുന്നു ടെലിഗ്രാമിലൂടെ പുറത്തു വന്ന ഭീഷണി സന്ദേശം. ‘നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഞങ്ങളെ തടയുക‘ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ബിറ്റ്‌കോയിന്‍ വഴി പണവും സന്ദേശത്തിൽ ജെയ്ഷ് അൽ ഹിന്ദ് ആവശ്യപ്പെടുന്നുണ്ട്.

Stories you may like

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

ഞങ്ങളുടെ ആവശ്യം ഇപ്പോൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ നിങ്ങളുടെ മക്കളുടെ കാറുകളിലേക്ക് വാഹനം പാഞ്ഞു കയറുമെന്നും മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും സംബോധന ചെയ്തു കൊണ്ടുള്ള സന്ദേശത്തിൽ പറയുന്നു. സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫോടക വസ്തു കണ്ടെത്തിയത്. കറുത്ത സ്കോർപ്പിയോ കാറിനുള്ളിൽ നിന്നും ജലറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. റോഡിന്റെ വശത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ.

20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിസന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ജലറ്റിൻ സ്റ്റിക്കുകൾ നാഗ്പുരില്‍ നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടരകിലോഗ്രാമാണ് ഇവയുടെ ഭാരം. സ്ഫോടനം നടന്നിരുന്നെങ്കിൽ 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നാശനഷ്ടം സംഭവിക്കുമായിരുന്നെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ജലറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര പൊലീസിന് പിന്നാലെ എൻ ഐ എയും കേസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ വെച്ച സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷന്‍ നമ്പറുള്ള ഇത് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

സ്കോർപ്പിയോ താനെയിലെ ഒരു വ്യവസായിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തിരുന്നു. തന്റെ വാഹനം ഒരാഴ്ചമുമ്പ് മോഷണം പോയതായി ഇയാൾ പൊലീസിനെ അറിയിച്ചു. വാഹനത്തില്‍ കണ്ടെത്തിയ നാല് നമ്പര്‍പ്ലേറ്റുകള്‍ മുകേഷ് അംബാനിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടേതാണ്. മുകേഷിന്റെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന വാഹനത്തിന്റേതാണ് അതിലെ ഒരു നമ്പര്‍പ്ലേറ്റ് എന്നതും പൊലീസ് കാര്യമായി അനേഷിക്കുന്നുണ്ട്.

Tags: Gelatin SticksJaish Al Hindmukesh ambaniterrorists
Share12TweetSendShare

Latest stories from this section

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies