ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വിഷംവമിക്കുന്ന പഠനഉപദേശവുമായി പാകിസ്ഥാനിലെ അദ്ധ്യാപകൻ. ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്തണമെന്നാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ അവരെ കൊല്ലണമെന്നും ഇസ്ലാമിക മതമൌലിക വാദിയായ അധ്യാപകൻ പറയുന്നു. അദ്ധ്യാപകൻറെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിൽ തന്നെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
കശ്മീർ മുസ്‌ലിംങ്ങൾക്കൊപ്പം നിന്ന് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കാൻ തയ്യാറാകണമെന്നാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ കൊല്ലണമെന്നും അദ്ദേഹം പറയുന്നു .
‘ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ അവനെ കൊല്ലുക.പഞ്ചാബി ഭാഷയിലാണ് അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നത്. ആരെങ്കിലും ‘പ്രവാചകനെ’ വിമർശിച്ചാൽ അവനെ കൊല്ലുമെന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. മ്യാൻമറിലെ റോഹിംഗ്യൻ മുസ്‌ലിംകളെ സഹായിക്കാനും അദ്ധ്യാപകൻ കുട്ടികളോട് ആവശ്യപ്പെടുന്നു.
‘കശ്മീരിലെ മുസ്‌ലിംകളുമായി ഒരുമിച്ച് പോരാടേണ്ടത് നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വീഡിയോ എപ്പോൾ, എവിടെ നിന്നാണ് പുറത്തുവന്നതെന്ന് വ്യക്തമായിട്ടില്ല. പക്ഷേ മാസ്‌ക് ധരിച്ച കുട്ടികളെ കാണുമ്പോൾ, പാകിസ്ഥാനിലെ സ്കൂളാണെന്നാണ് സൂചന. ജനുവരി സകൂൾ തുറന്ന സമയത്തെ വീഡിയോ ആണിതെന്നും സംശയം ഉണ്ട്.
അതേ സമയം പാകിസ്ഥാൻ അധ്യാപകന്റെ ഈ വിഷ വിദ്യാഭ്യാസം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളെ പോലും അദ്ധ്യാപകർ മസ്തിഷ്കപ്രക്ഷാളനം നടത്തുകയാണെന്നാണ് വിമർശനം. പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
ഈ കുട്ടികൾ എനിക്ക് വേദനയുണ്ടാക്കുന്നവെന്നും ക്രിക്കറ്റ് താരം രോഹിത് ശർമ്മ പ്രതികരിച്ചു ഈ കുട്ടികൾ ലഷ്കർ-ഇ-തായ്‌ബയെ ഒരു മൾട്ടിനാഷണൽ കമ്പനിയായി കരുതിയായിരിക്കും വളരുന്നത്. വളർന്ന് കഴിഞ്ഞാൽ ഇവർ തീവ്രവാദിയായി ജീവിതം നയിക്കുമെന്ന കാര്യത്തിലും സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://twitter.com/Right_n_Aware/status/1366636479380815872
Discussion about this post