കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാൻ കസ്ററംസ് നീക്കം. തിരുവനന്തപുരം സ്വദേശി എസ്. ദിവ്യയ്ക്കാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. ബാങ്ക് രേഖകളും പാസ്പോർട്ടും ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം കരമന സ്വദേശിയാണ് ഈ അഭിഭാഷക.
കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്ന ഫോൺരേഖകളും സിംകാർഡും ഹാജരാക്കണമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയിൽ അഭിഭാഷകയുടെ പേരുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും മറ്റ് മന്ത്രിമാരുടെയും പേരിനൊപ്പം ഈ അഭിഭാഷാകയുടെ പേരും ഉണ്ട്. ഈ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് സമയത്ത് പലപ്പോഴായി ഇവർ സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കോൺസുലേറ്റ് ജനറലിനെയും ഇവർ ബന്ധപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇവരോട് ഫോൺരേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ കസ്റ്റംസ് നിർദേശം നൽകിയിരിക്കുന്നത്.
Discussion about this post