ഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ മുസ്ലീം പള്ളി അനധികൃത നിർമ്മാണമെന്ന് ഭക്തർ. 1669ൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബാണ് പള്ളി നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഭക്തരുടെ പരാതിയിൽ കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, ഉത്തർ പ്രദേശ് സർക്കാർ, വാരാണസി ജില്ലാ മജിസ്ട്രേറ്റ്, വാരാണസി എസ് പി, മുസ്ലിം വ്യക്തി നിയമ ബോർഡ്, പള്ളി ഭരണ സമിതി, കാശി വിശ്വനാഥ ക്ഷേത്രം ട്രസ്റ്റ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏപ്രിൽ 9ന് മുൻപ് നോട്ടീസിന്മേൽ മറുപടി അറിയിക്കണം.
നേരത്തെ സമാനമായ സിവിൽ സ്യൂട്ടിന്മേലും കോടതി നോട്ടീസ് അയച്ചിരുന്നു. പള്ളി നിലനിൽക്കുന്ന സ്ഥലത്തെ പല നിർമ്മിതികളിലും ഹിന്ദു ദേവീ ദേവന്മാരുടെ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് വർഷങ്ങൾക്ക് മുൻപ് അവിടെ ഉണ്ടായിരുന്നത് ക്ഷേത്രമാണെന്നും പള്ളി പിന്നീട് അനധികൃതമായി നിർമ്മിച്ചതാണ് എന്നുമാണ്. പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post