തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്ന ഉറപ്പുമായി അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ മദ്യത്തിന്റെ കുത്തൊഴുക്കിന് വഴിവെച്ചതായി കണക്കുകൾ. മുൻ സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, 2019 ഒക്ടോബർ 14ലെ കണക്ക് പ്രകാരം 540 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
പിണറായി സർക്കാർ 200 ഹോട്ടലുകൾക്ക് പുതിയതായി ബാർ ലൈസൻസ് നൽകി. ഒമ്പത് ക്ലബ്ബുകൾക്കും ഈ കാലയളവിൽ മദ്യം വിളമ്പാൻ ലൈസൻസ് നൽകിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇടത് സർക്കാർ ആറുതവണ മദ്യത്തിന്റെ വില വർധിപ്പിച്ചു. ഇതിൽ മൂന്നുതവണ വിൽപ്പന നികുതിയിനത്തിലും ഒരുതവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വർധിപ്പിച്ചത്. രണ്ടുതവണ മദ്യവിതരണ കമ്പനികൾക്കുള്ള വിലയിനത്തിലും വർദ്ധനവുണ്ടായി.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടപ്പോഴും മദ്യമേഖലയിൽ കാര്യമായ ക്ഷീണമുണ്ടായില്ല. 2020 ഏപ്രിൽമുതൽ ഈ വർഷം ജനുവരി വരെയുള്ള കാലത്ത് 10,340 കോടിയുടെ മദ്യം മലയാളി കുടിച്ചുവെന്നാണ് കണക്കുകൾ. ലോക്ഡൗണിനെ തുടർന്ന് ബാറുകൾ ഏറെനാൾ അടഞ്ഞു കിടന്നിട്ടും മലയാളി തന്റെ മദ്യപാനാവശ്യം ഗംഭീരമായി നിറവേറ്റി.
Discussion about this post