ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനെയും സഹായിയെയുമാണ് സൈന്യം വകവരുത്തിയത്.
കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
മേഖലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടൽ. ഷോപിയാനിൽ കഴിഞ്ഞ ദിവസവും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അതിലും രണ്ട് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.
Discussion about this post