കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി. ദക്ഷിണ സോനാർപൂർ സ്വദേശിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജലപൈഗുരിയിലാണ് സംഭവം.
കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സൂചന. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ തൃണമൂൽ നേതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്.
ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ ജനരോഷം ഇരമ്പുകയാണ്. പ്രദേശത്ത് പൊലീസ് വിന്യാസം ശക്തമാക്കി.
ബംഗാളിൽ കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രചാരണ വാഹനം തൃണമൂൽ പ്രവർത്തകർ കത്തിച്ചു. നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ പ്രചാരണ യാത്രക്ക് നേർക്ക് തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടു. സംഭവത്തിൽ ഒരു യുവമോർച്ച പ്രവർത്തകന് മാരകമായി പരിക്കേറ്റു.
Discussion about this post