കൊല്‍ക്കത്ത/ ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. ബംഗാളില്‍ 79.79ഉം അസമില്‍ 72.14ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ 30ഉം അസമില്‍ 47ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കൊവിഡ് കാരണം ഒരു മണിക്കൂര്‍ അധികം വോട്ടിംഗിന് നല്‍കിയിരുന്നു.
ബംഗാളില്‍ സുവേന്ദു അധികാരിയുടെ കാറ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തകർത്തു. വാഹനം തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സഹോദരൻ സൗമേന്ദു പറഞ്ഞു.
Discussion about this post