ലോകമെമ്പാടുമുള്ള ക്രെെസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രെെസ്‌തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലായത് കൊണ്ട് , ക്രെെസ്‌തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ പള്ളികളിൽ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല.ദേവാലയ ചടങ്ങുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ളതായിരിക്കണമെന്നുള്ള നിർദേശം പാലിക്കണമെന്നു സഭാപിതാക്കന്മാർ ദേവാലയങ്ങൾക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം കുർബാനയിൽ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷൻമാർ നിർദേശം നൽകിയിരിക്കുന്നത്.
കൊച്ചി സിറോ മലബാർ സഭയുടെ ആസ്ഥാനത്ത് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയ്‌ക്ക് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ കുർബാനയും കുരുത്തോല വെഞ്ചിരിപ്പും നടന്നു. എന്നാൽ, എവിടെയും ആളുകളെ പ്രവേശിപ്പിച്ചില്ല. വിശുദ്ധവാര ചടങ്ങുകളെല്ലാം ആളുകളില്ലാതെ പള്ളികളിൽ നടക്കും. ഉയിർപ്പുത്തിരുന്നാൾ ദിവസവും വിശ്വാസികൾക്ക് പള്ളികളിൽ പോകാൻ സാധിക്കില്ല.
Discussion about this post