ന്യൂഡല്‍ഹി : അയല്‍രാജ്യമായ നേപ്പാളിലെ സൈനികർക്ക് ഒരു ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇക്കുറി ഇന്ത്യ അയച്ചു കൊടുത്തത് . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിനാണ് നേപ്പാള്‍ സൈനികര്‍ക്കായി നല്‍കിയത്. വാക്സിനും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ വിമാനം കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിലെത്തി. ഔദ്യോഗികമായി വാക്സിന്‍ കൈമാറുന്ന ചടങ്ങ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ് നേപ്പാള്‍ ആര്‍മി വക്താവ് സന്തോഷ് ബല്ലവ് പോഡല്‍ ട്വീറ്റ് ചെയ്തത് .
ലോകരാജ്യങ്ങളെ ബന്ധപ്പെടുത്തിയുള്ള കോവാക്സ് സംരംഭത്തില്‍ നിന്നും മാര്‍ച്ച് മാസം ആദ്യം നേപ്പാളിന് 348,000 ഡോസ് ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ ലഭിച്ചിരുന്നു. ഈ സംരഭത്തില്‍ ഈ വര്‍ഷം മേയ് അവസാനത്തോടെ 1.92 ദശലക്ഷം വാക്സിന്‍ ഡോസുകളാണ് നേപ്പാളിന് ലഭിക്കുക. ഇന്ത്യ നേരിട്ട് നേപ്പാളിന് പത്ത് ലക്ഷത്തോളം വാക്സിന്‍ ഗ്രാന്റായി നല്‍കിയിട്ടുള്ളത് കൂടാതെ ഇരുപത് ലക്ഷം വാക്സിന്‍ ഇന്ത്യയില്‍ നിന്നും വാങ്ങുവാനും നേപ്പാള്‍ തീരുമാനിച്ചിരുന്നു, ഇതിന്റെ പകുതിമാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളു. ഇതുവരെ പതിനാറ് ലക്ഷം നേപ്പാളി പൗരന്‍മാര്‍ വാക്സിനെടുത്തു എന്നാണ് ഔദ്യോഗിക വിവരം. ജനസംഖ്യയുടെ എഴുപത് ശതമാനം പേര്‍ക്കും ഈ വര്‍ഷാവസാനത്തോടെ വാക്സിന്‍ കുത്തിവയ്ക്കാനാണ് നേപ്പാള്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post