കണ്ണൂര്‍: മോദിസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിനായി അനുവദിച്ച ഫണ്ടുകള്‍ വകമാറ്റിയും ധൂര്‍ത്തടിച്ചും സി.പി.എമ്മും സംസ്ഥാനസര്‍ക്കാറും ധൂർത്തടിച്ചതായി കേന്ദ്ര ഫിഷറീസ് മന്ത്രിഗിരിരാജ് സിങ് ആരോപിച്ചു. “ഇന്ന് കേരളത്തിന്റെ ട്രഷറി കാലിയാണ്, ശമ്പളംകൊടുക്കാന്‍പോലും പണമില്ല, മൂന്നുലക്ഷംകോടിയാണ് കടം. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. മദ്യവും ലോട്ടറിയുംമാത്രമാണ് ഇവിടെ വരുമാനം”. അദ്ദേഹം പറഞ്ഞു.
അഴീക്കോട് മണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ഥി കെ. രഞ്ചിത്തിന്റെ പ്രചരണാർത്ഥം പള്ളിക്കുന്നില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ അഴിമതിയും സ്വര്‍ണക്കടത്തും രാജ്യത്തിന് മൊത്തം നാണക്കേടായെന്നും , അഞ്ചുവര്‍ഷംകൊണ്ട് ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ് കേരളത്തിന് അനുവദിച്ചതെന്നും, ഇതില്‍ പലതും വകമാറ്റി, ഫണ്ടുകള്‍ സ്വന്തമെന്നുപറഞ്ഞ് വീമ്പിളക്കുന്ന മുഖ്യമന്ത്രിയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു.
“590 കിലോമീറ്റര്‍ തീരദേശമുള്ള കേരളത്തില്‍ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. ഇവിടെയെല്ലാം ഗ്രാമമിത്ര പദ്ധതിപ്രകാരം ഒരാള്‍ക്ക് തൊഴില്‍ എന്ന പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന് കഴിയും”. ഗിരിരാജ് സിങ് പറഞ്ഞു.
നിയോജകമണ്ഡലം ബി.ജെ.പി. പ്രസിഡന്റ് രതീഷ് അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് എന്‍.ഹരിദാസ്, സ്ഥാനാര്‍ഥി കെ.രഞ്ചിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post