ഡൽഹി: കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് രാജ്യം. രാജ്യത്ത് ഇതേവരെ 6.75 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൊാവിഡ് വാക്‌സിന്‍ നല്‍കിയിരുന്നത്. അടുത്ത ഘട്ടം മാര്‍ച്ച് ഒന്നിനാണ് ആരംഭിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു.
രാജ്യത്ത് നിലവില്‍ 6,75,36,392 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദ്ദേശം ബാധകമാണെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post