തായ്വാൻ: തായ്വാനില് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 36 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായ്പേയിയില് നിന്നും തായ്തുങ്ങിലേക്ക് പോകുക ആയിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ടണലില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച് ശേഷം പാളം തെറ്റുക ആയിരുന്നു എന്നും, ട്രെയിനില്‍ 350 -ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. രാവിലെ 9.30ഓടെയായിരുന്നു അപകടമെന്ന് പ്രസിഡന്റ് സായ് ഇങ് വെനിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ തായ്വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ട്രെയിനിന്റെ ആദ്യ നാല് കമ്പാർട്മെന്റിൽ നിന്ന് 100 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. എന്നാല്‍ അഞ്ച് മുതല്‍ എട്ട് വരെയുളള കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്ന് കുടുങ്ങിയിരിക്കയാണെന്നും ഇവിടേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എട്ട് ക്യാരിയറുകളാണ് ട്രെയിനിന് ആകെ ഉള്ളത്. തുരങ്കത്തിനുള്ളില്‍ പെട്ട ക്യാരിയറിനുള്ളിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് എത്തുന്നതിനാണു ഏറെ ബുദ്ധിമുട്ട്.
തായ്വാന് ന്യൂസ് ഏജന്‍സിയായ സിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം ട്രെയിന്‍ ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യാത്തതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. തായ്വാനിലെ പര്‍വതനിരയായ കിഴക്കന്‍ തീരം പ്രശ്സ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ പ്രശസ്തമായ തരകൊ നാഷണല്‍ പാര്‍ക്ക് ഈ മേഖലയിലാണ്.
മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. 2018 ല്‍ വടക്കു കിഴക്കന്‍ തായ്വാനില് ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 18 പേര് മരിച്ചിരുന്നു. 175 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.
Discussion about this post