കോഴിക്കോട്: ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിംഗി(27)നെ ആക്രമിച്ചാണ് നാലുകിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിച്ച ക്യാമറകളും, ചാലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണെന്ന് കസബ സിഐ യു.ഷാജഹാന് പറഞ്ഞു. ഇതിനു പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും കസബ പോലീസ് അറിയിച്ചു.
Discussion about this post