കാസർകോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കാസർകോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 36, 37 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
ഏപ്രില്‍ ആറിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ട് പല ബൂത്തുകളിലും കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭരണകകഷിയുടെ ഭീഷണികൾക്ക് മുന്നിൽ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നുവെന്നുമാണ് ആരോപണം ഉയരുന്നത്.
ഗള്‍ഫില്‍ ജോലി നോക്കുന്ന പതിനൊന്ന് പേരുടെ പേരില്‍ കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ രേഖകള്‍ സ്വകാര്യ മാധ്യമം പുറത്തു വിട്ടു. ഗള്‍ഫിലുള്ള ഈ 11 പേര്‍ക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ടു ചെയ്തവരുടെ പേരുകള്‍ സഹിതമാണ് രേഖകൾ പുറത്തു വന്നിരിക്കുന്നത്. ഈ പതിനൊന്നു പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകള്‍ നടന്നിട്ടുള്ളതെന്നാണ് ആരോപണം.
വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് കള്ളവോട്ടുകാര്‍ വന്നതെന്നും എന്നാല്‍ കാര്‍ഡിലെ ഫോട്ടോയും വോട്ടു ചെയ്യാന്‍ വന്നവരും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
Discussion about this post