ഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ വ്യോമസേന ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടിയെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ സമയോചിതമായ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ മുൻനിർത്തി ദീർഘകാല യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകാനും അദ്ദേഹം കമാൻഡർമാർക്ക് നിർദ്ദേശം നൽകി. യുദ്ധങ്ങളുടെ മാനങ്ങൾ മാറുകയാണെന്നും അവയ്ക്ക് അനുസൃതമായി ആധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് സേനകളും കാലാനുസൃതമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമായ ആത്മനിർഭർ ഭാരതിന് ഊന്നൽ നൽകണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഗാല്വൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റഡാറുകളും മിസൈലുകളും മറ്റ് വ്യോമായോധന സംവിധാനങ്ങളും അതിർത്തിയിൽ ചൈന വിന്യസിച്ചപ്പോൾ മിഗ് 29, സുഖോയ് 30 എം കെ ഐ ജെറ്റുകൾ, അപാച്ചെ ഹെലികോപ്ടറുകൾ എന്നിവ അണിനിരത്തി ഇന്ത്യൻ വ്യോമസേന ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകിയിരുന്നു. ലഡാക്കിൽ റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് മേൽക്കൈ നേടാൻ ഇന്ത്യ നടത്തിയ നീക്കം അക്ഷരാർത്ഥത്തിൽ ചൈനയെ ഞെട്ടിച്ചിരുന്നു.
Discussion about this post