പൂനെ: വ്യാജ ആർടി പിസിആർ റിപ്പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പൂനെയിൽ നിന്നാണ് ഇവർ പിടിയിലായത്. പൂനെയിലെ ഒരു ലാബിന്റെ പേരിലാണ് ഇവർ റിപ്പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലാബ് അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നേരത്തെ റെംഡെസിവിർ കുത്തിവയ്പ്പുകളുടെ അനധികൃത വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ ആറു പേർ പിടിയിലായിരുന്നു. ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി ഉടമ, മെഡിക്കൽ സ്റ്റോർ ഉടമ, മെഡിക്കൽ പ്രതിനിധി എന്നിവരാണ് പിടിയിലായത്.
കൊവിഡ് അതി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിനുകൾക്ക് ആവശ്യകത കൂടിയ സാഹചര്യത്തിൽ ഇത്തരം തട്ടിപ്പ് സംഘങ്ങളെ കരുതിയിരിക്കാനും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post