കൊച്ചി: കോവിഡ് പ്രതിരോധത്തിന് പങ്കാളിയാകാന്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളും തയ്യാറായി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) കീഴില്‍ 21 സ്വകാര്യ ആശുപത്രികളാണ് ഇതുവരെ എംപാനല്‍ ചെയ്തത്. ഈ ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് രണ്ടു വിധം ക്രമീകരണമാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.
കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ളവര്‍ക്ക് ആശുപത്രികളില്‍ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം അവിടെ നിന്ന് റഫര്‍ ചെയ്യുന്നവര്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാകും.
ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ഭക്ഷണത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് രോഗി സ്വന്തം നിലയില്‍ വഹിക്കണം.
സൗജന്യനിരക്കില്‍ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് 15 ദിവസത്തിനകം ക്ലെയിം തുക സര്‍ക്കാര്‍ നല്‍കും.
ജനറല്‍ വാര്‍ഡിന് 2300 രൂപ, എച്ച്.ഡി.യു 3300 രൂപ, വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യു 6500 രൂപ, വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്ക്. പി.പി.ഇ കിറ്റുകള്‍ക്കും ഐസൊലേഷനുമായി ഒരു രോഗിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നല്‍കുക.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കാസ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടിക sha.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കോവിഡ് പ്രതിരോധ രംഗത്തേക്ക് എത്തുന്നുണ്ട്. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ചികിത്സക്ക് സജ്ജീകരണം പൂര്‍ത്തിയായി വരുകയാണ്.
Discussion about this post