കണ്ണൂർ: സമ്പന്നർക്കും മധ്യവർഗത്തിനും വാക്സീൻ പണം നൽകി വാങ്ങാനുള്ള ശേഷിയുണ്ടെന്നിരിക്കെ, കോവിഡ് വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകേണ്ടതില്ലെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. പാവപ്പെട്ടവർക്കു മാത്രമാണു സൗജന്യമായി വാക്‌സിൻ നൽകേണ്ടതെന്ന് അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.
മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് വാക്സീൻ നിലവിലുള്ളതു പോലെ സൗജന്യമായി തന്നെ നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെക്കെതിരെയാണ് അബ്ദുല്ലക്കുട്ടി രംഗത്തെത്തിയത്.
“കോവിഡ് വാക്സീൻ സൗജന്യമായി നൽകണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്. മുമ്പ് ഞാൻ എംപി ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ;
ഡോ: മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.”കുക്കിങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ. ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ്. ഇത് തിരുത്തേണ്ടതല്ലെ?
ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല. എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു. അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി. അതാണ് ബിജെപി സർക്കാറിന്റെ ‘ഉജ്ജ്വൽ യോജന പദ്ധതി. അതുവഴി പാവങ്ങളിൽ പാവങ്ങൾക്ക് കുക്കിങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി. 10 കോടിയലധികം കുടുംബങ്ങൾക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നർക്ക് പഴയത് പോലെ സബ്സിഡി ഇന്നില്ല.
പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലി അധിപനാണ് താങ്കൾ. കയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ. എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു. കേരളത്തിലെ എല്ലാവർക്കും വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല. നാം പുന: ആലോചന നടത്താൻ സമയമായി” അദ്ദേഹം കുറിച്ചു.
Discussion about this post