കൊൽക്കത്ത: ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാല്‍ഡ, മുര്‍ഷിദാബാദ്,ബീർഭൂം, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ഇന്നാണ് പോളിംഗ്.
283 സ്ഥാനാര്‍ഥികളുടെ ഭാഗധേയമാണ് ഇന്ന് തീരുമാനിക്കപ്പെടുക. 11,860 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ 35 പേര്‍ വനിതകളാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബീർഭൂം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ച് എല്ലാവരും ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ ജനതയോട് ആഹ്വാനം ചെയ്തു.
കേരളത്തോടൊപ്പം മെയ് രണ്ടിനാണ് പശ്ചിമ ബംഗാളിലും ഫലപ്രഖ്യാപനം.
Discussion about this post