ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൃഥ്വിരാജ് എന്ന യുവാവ് ഏവർക്കും വേദനിപ്പിക്കുന്ന ഓർമ്മയായി മാറുകയാണ്. കൊവിഡ് യുവാവിന്റെ ജീവന് കോവിഡ് കവര്‍ന്നതോടെ വിവാഹദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ് കോവിഡ് മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓര്‍മയായത്.
ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ. പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കോവിഡ് ബാധിതനായി ആരോഗ്യ സ്ഥിതി വഷളായ യുവാവിനെ മക്ഗന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. തുടർന്ന് ബുധനാഴ്ച ഇയാള്‍ മരിക്കുകയായിരുന്നു.
പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചു. ഒടുവില്‍ വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം യുവാവിനെ സംസ്കരിക്കുകയായിരുന്നു.
Discussion about this post