തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതുവരെ കേരളത്തിൽ ഈടാക്കികൊണ്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ 400– 500 രൂപ വരെ പരിശോധനാ നിരക്കുള്ളപ്പോഴായിരുന്നു കേരളത്തിൽ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നത്.
പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുളള പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു.
അതേസമയം ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണു പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളിലും ആശുപത്രികളിലും ഇനി ഈടാക്കാവൂ.
Discussion about this post