തിരുവനന്തപുരം: കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1,700ല്‍ നിന്നും 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില നല്കി സ്വകാര്യ ലാബുകള്‍. പരിശോധനയ്ക്കായി എത്തുന്നവരില്‍ നിന്നും സ്വകാര്യ ലാബുകള്‍ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ്. നിരക്ക് കുറച്ച ഉത്തരവ് കിട്ടിയിട്ടില്ലെന്നും ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നുമാണ് ലാബ് ഉടമകൾ പറയുന്നത്.
അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകളുടെ അധികവില ഈടാക്കാൽ.
Discussion about this post