റഷ്യൻ നിർമ്മിത കൊവിഡ് വാക്സിനായ സ്പുട്നിക് V ന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദിലാണ് ആദ്യ ബാച്ചെത്തിയത്. റഷ്യയുടെ പ്രത്യേകവിമാനത്തിലാണ് വാക്സിൻ എത്തിയത്. 150000 ഡോസ് വാക്സിനാണ് ആദ്യബാച്ചിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്.
97% ഫലപ്രാപ്തി തെളിഞ്ഞ വാക്സിനാണ് സ്പുട്നിക്. അതിനാൽ അധികം വൈകാതെ തന്നെ വാക്സിൻ വിപണിയിലെത്തും.
ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുമ്പായി സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണ്‍ വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഫുടിനിക് ഇന്ത്യയില്‍ എത്തിക്കാന്‍ തീരുമാനമായത്.
Discussion about this post