കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ഈ മാസം അവസാനം വരെ ഓഫീസുകളിലെ ഹാജർനില കുറച്ചതായും എല്ലാ സമ്മേളനങ്ങളും മീറ്റിംഗുകളും റദ്ദാക്കിയതായും ഇന്ത്യൻ ആർമി അറിയിച്ചു.
‘കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പൊരുതുകയാണ്, നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികൾ ഓക്സിജന്റെയും കിടക്കകളുടെയും അഭാവത്തിൽ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ. കോവിഡ് -19 അണുബാധയുടെ വ്യാപനം തടയുന്നതിനും, പ്രതിരോധം നിലനിർത്തുന്നതിനുമായി പുതിയ നിർദേശങ്ങൾ മെയ് 31 വരെ പ്രാബല്യത്തിൽ തുടരു’മെന്ന് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ അറിയിച്ചു.
എല്ലാ ആസ്ഥാനങ്ങളിലെയും (എച്ച്ക്യു) ആർമി ആസ്ഥാനം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹാജർ നില കുറയ്ക്കൽ, സമ്മേളനങ്ങൾ മീറ്റിംഗുകൾ റദ്ദാക്കൽ, പോസ്റ്റിംഗുകളിലെ എല്ലാ നീക്കങ്ങളും മാറ്റിവയ്ക്കൽ, താൽക്കാലിക ചുമതലകൾ, കോഴ്സുകൾ എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരും, മെഡിക്കൽ മാനേജുമെന്റും, അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മുമ്പത്തെപ്പോലെ കർശനമായ മുൻകരുതലുകലോടെ സേവനങ്ങൾ തുടരുമെന്നും ആർമി അറിയിച്ചു
Discussion about this post