ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയായതിന് പിന്നാലെയാണ് പ്രകോപനം സൃഷ്ടിച്ചുകൊണ്ട് പാകിസ്താന്‍ കരാര്‍ ലംഘനം നടത്തിയത്. ഫെബ്രുവരി 25 നാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്.
ഇതാദ്യമായാണ് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ധാരണയായതിനു ശേഷം പ്രകോപനം സൃഷ്ടിക്കുന്നത്. പാകിസ്താനിലെ ടിപ്പു, ഹുസൈന്‍ എന്നീ പോസ്റ്റുകളില്‍ നിന്നും പാക് റേഞ്ചേഴ്സാണ് ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത് എന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, കരാര്‍ ലംഘിച്ചുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post