തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ സമരം തുടരുമെന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
സർക്കാർ ചെയ്തത് ചതിയാണ്. സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായെന്നും അവർ പറഞ്ഞു.
നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്നും അവർ പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകൾ ലഭിച്ചിരുന്നു.
തന്‍റെ മക്കളുടെ മരണത്തിന്റെ പ്രതീകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് മത്സരിച്ചത്. ഉടുപ്പ് ചിഹ്നത്തിലായിരുന്നു മത്സരം.
Discussion about this post