പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി വംശീയ വിദ്വേഷത്തിന്റെ ഉദാഹരണമാണെന്ന് നടി ചൂണ്ടിക്കാട്ടി. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. കറുത്തവൻ എന്ത് ചിന്തിക്കണം, എന്ത് പറയണം എന്ന് തീരുമാനിക്കുന്ന പഴയ വെള്ളക്കാരന്റെ മനസ്ഥിതിയാണ് ട്വിറ്ററിനെന്നും താരം പ്രതികരിച്ചു.
സിനിമ ഉൾപ്പെടെയുള്ള തന്റെ മേഖലകളിലൂടെ ഇനിയും പ്രതികരണങ്ങൾ തുടരും. ആയിരക്കണക്കിന് വർഷങ്ങൾ ജനങ്ങളെ നിറത്തിന്റെ പേരിൽ അടിമകളാക്കിയവർ ഇനിയും അത് തുടരാനാണ് ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു. ബംഗാൾ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് തന്റെ പേരിൽ നിരവധി എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കങ്കണ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്ക് കാരണം തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടമാണെന്നും മമത ബാനർജിയുടെ രാക്ഷസീയ ഭരണം അവസാനിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു ട്വിറ്ററിന്റെ നടപടി.
Discussion about this post