Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ബംഗാള്‍ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ മറുപടി രാജ്യദ്രോഹപരമാണ്’. ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി

by Brave India Desk
May 7, 2021, 06:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബംഗാള്‍ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ മറുപടി രാജ്യദ്രോഹപരമാണെന്നും, ബംഗാള്‍ വിഭജനത്തിനെതിരെ സമരം ചെയ്ത് ബലിദാനികളായ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര നായകരെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് അപമാനിച്ചതെന്നും ബിജെപി കേരളാ നേതൃത്വം ആരോപിച്ചു

‘ബംഗാളില്‍ മരിക്കുന്നത് സംഘപരിവാറുകാരാണെന്നും അവര്‍ മരിക്കേണ്ടവരാണെന്നുമായിരുന്നു റിപ്പോര്‍ട്ടറുടെ ഭാഷ്യം. ഒരു ജനാധിപത്യ സമൂഹത്തില്‍ ആരും ഒരിക്കലും പറയാന്‍ പാടില്ലാത്തതായ മനുഷ്യത്വരഹിതമായ വാക്കുകളാണ് പ്രവീണ പറഞ്ഞത്. നിങ്ങള്‍ സൗകര്യമുണ്ടെങ്കില്‍ കണ്ടാല്‍ മതി ഞങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന് വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്തത്.

Stories you may like

വിവാദങ്ങളിൽ നട്ടം തിരിഞ്ഞ് ഒടുവിൽ മാറ്റത്തിന് തയ്യാറെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്; എം ജി രാധാകൃഷ്ണൻ രാജി വെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് മാനേജിംഗ് എഡിറ്റർ ആകും

ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുന്നു: ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധത്തിനെതിരെ നിയമനടപടി സ്വീകരിക്കും:; മുന്നറിയിപ്പു നല്കി കെ. സുരേന്ദ്രൻ

കേവലം മാപ്പ് പറഞ്ഞ് കൈകഴുകാതെ കുറ്റക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് തയ്യാറാവണം. ആ നടപടി എന്താണെന്ന് പൊതുസമൂഹത്തിനെ അറിയിക്കുകയും വേണം. ഒരു മാദ്ധ്യമസ്ഥാപനവും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നീചമായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. മലയാള മാദ്ധ്യമസ്ഥാപനങ്ങളെ രാജ്യദ്രോഹ ശക്തികള്‍ കൈപിടിയിലൊതുക്കി കൊണ്ടിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്’ ബിജെപി കേരളാ നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുത്തിട്ടില്ല. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു വിശദീകരണം ഇട്ടെങ്കിലും ഉടന്‍ തന്നെ പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച്‌ ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്. പ്രവീണയെ പ്രതിഷേധത്തില്‍ നിന്നും രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് എന്തുനടപടി സ്വീകരിച്ചുവെന്നു പോലും വ്യക്തമാക്കാതെ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.

Tags: bjp kerala unitasianet newsasianet reporterwest Bengal violence
ShareTweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

'ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല'; പിണറായി സർക്കാരെനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies