മാലി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും മാലിദ്വീപിലെ ബാറിൽ വെച്ച് തമ്മിൽ തല്ലിയതായി വാർത്ത. ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ നിര്‍ത്തിവെച്ചതിനു പിന്നാലെ ഓസീസ് താരങ്ങള്‍ മാലദ്വീപിലേക്ക് പോയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മാലദ്വീപില്‍ ക്വീറന്റീനില്‍ കഴിഞ്ഞ ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ വേണ്ടിയാണ് താരങ്ങൾ മാലിദ്വീപിൽ എത്തിയത്.
മാലദ്വീപിലെ താജ് കോറല്‍ റിസോട്ടിലെ ബാറില്‍ വാര്‍ണറും സ്ലേറ്ററും തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ദ ഡെയ്‌ലി ടെലഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുഹൃത്തുക്കളായ വാർണറും സ്ലേറ്ററും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൈയാങ്കളിയിലേക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
എന്നാൽ താരങ്ങൾ സംഭവം നിഷേധിച്ചു.
Discussion about this post