കൊച്ചി: കൊവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സായിലായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടറുമായ വിപിൻ ചന്ദ് (41) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
കൊവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.
പറവൂര്‍ കൊടുവഴങ്ങ സ്വദേശിയയായ വിപിൻ ചന്ദ് മുൻപ് ഇന്ത്യവിഷൻ വാര്‍ത്താ ചാനലിലും കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ൽ ഇന്ത്യവിഷനിലൂടെ മാധ്യമപ്രവര്‍ത്തനരംഗത്തെത്തിയ വിപിൻ 2012ലാണ് മാതൃഭൂമി ന്യൂസിലെത്തുന്നത്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വര്‍.
വിപിൻ ചന്ദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി
Discussion about this post