മാടമ്പ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ,
പിതൃതുല്യം സ്നേഹവാത്സല്യങ്ങൾ തന്ന സ്നേഹനിധിയായ എഴുത്തുകാരൻ എന്നാണുത്തരം.
എന്റെ ആദ്യ നോവൽ ”ഭൂമിവാതുക്കൽ സൂര്യോദയം” കോഴിക്കോട് അമരാവതിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത് ആ കരങ്ങൾ കൊണ്ടാണ്.
സിനിമയിലും ടി.,വി. സ്ക്രീനിലും, അക്കാദമിയിലെ പരിപാടികളിലുമൊക്കെയായി അകലെ നിന്നുമാത്രം ആരാധനയോടെ കണ്ടിരുന്ന മനുഷ്യനെ ആദ്യമായി അടുത്ത് കണ്ടതും അന്നായിരുന്നു.
പിന്നീട് പലവട്ടം കിരാലൂരിലെ മാടമ്പ് മനയിൽ പോയി കണ്ടു. സംസാരിച്ചു. അടുത്തു.
സ്നേഹം തന്നു.
ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പിനു വേണ്ടി അഭിമുഖം നടത്താൻ പോയപ്പോൾ, ”ഇയാൾക്ക് ചോദ്യം ചോദിക്കാനൊന്നും അറിഞ്ഞുകൂടെടോ. ആവശ്യല്ലാത്തതൊക്കെയാ ചോദിക്കുന്നത്”
എന്ന് ഒപ്പമുള്ള സുരേഷേട്ടനോട് പറഞ്ഞ് കളിയാക്കി ചിരിച്ചു.
അഭിമുഖം അച്ചടിച്ചു വന്നപ്പോൾ നന്നായിട്ടുണ്ടെടോ എന്ന് അഭിനന്ദിച്ചു.
ഏതോ സ്കൂളിൽ പരിപാടിക്ക് പോയപ്പോൾ ”ശ്രീജിത്ത് മൂത്തേടത്ത് എന്നൊരാളൂടെ ചക്കരപ്പാടം എന്നൊരു നോവലുണ്ട്. വായിക്കേണ്ടതാണ്.” എന്ന് കുട്ടികളോട് പറഞ്ഞത് അറിഞ്ഞത് ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസ് വൽസന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ്. നമ്മൾ അറിയാതെ, മറ്റൊരിടത്ത് നമ്മളുടെ പുസ്തകത്തെ വലിയൊരു എഴുത്തുകാരൻ പരാമർശിക്കുന്നതും വായിക്കാൻ പറയുന്നതിലും വലിയ പുരസ്കാരം മറ്റെന്താണുള്ളത്!
പിന്നീട് തപസ്യ കലാസാഹിത്യവേദി കേരളംയുടെ അമരക്കാരനായി
നിരവധി സാഹിത്യ പരിപാടികളിൽ ഒപ്പം പങ്കെടുത്തു.
അവസാനമായി കണ്ടത് മഹാകവി അക്കിത്തത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സാഹിത്യ അക്കാദമിയിലെത്തിയപ്പോഴാണ്.
എന്റെ കൈപിടിച്ചുകൊണ്ടാണന്ന് മഹാകവിയുടെ ഭൗതികശരീരത്തെ വലംവെച്ചത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ.
കോവിഡ് ആ ജീവനും കവർന്നെടുത്തു.
പ്രണാമം.
https://www.facebook.com/sreejith.moothedath/posts/4174746292582875
Discussion about this post