ഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ജൂണ്‍ 11നും 13നും ഇടയില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു.
എന്നാല്‍ രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജി 7 ഉച്ചകോടിയല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് വിദേശകാര്യ വാക്താവ് അറിയിച്ചു. ഓസ്ട്രേലിയ,. ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയെയും ബോറിസ് ജോണ്സണ് അതിഥിയായി ക്ഷണിച്ചിരുന്നത്.
അതേസമയം ജി-7 ഉച്ചകോടിയ്ക്ക് മുന്‍പായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബോറിസ് ജോണ്സണ് അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കിയിരുന്നു. യുകെ, യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളിലെ നേതാക്കളും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും.
കൊറോണ വൈറസ് മഹാമാരി, ആഗോള സാമ്പത്തിക വ്യവസ്ഥ എന്നിവ ജി 7 നേതാക്കള്‍ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷ.
Discussion about this post