Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: കാഷ്യർ മൂന്ന് മാസത്തിന് ശേഷം പിടിയിൽ

by Brave India Desk
May 17, 2021, 09:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.

14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്

Stories you may like

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവിൽ പോയിരുന്നു. ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു. വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി.

വിജീഷ് വർഗീസ് ബാങ്കിൽ എല്ലാ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായിരുന്നു. ഇയാളുടെ സഹായം സ്വീകരിക്കാത്തവരായി ചുരുക്കം ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. നാവിക സേനയിൽനിന്നു വിരമിച്ച ശേഷമാണ് വിജീഷ് രണ്ടു വർഷം മുമ്പു ജോലിയിൽ പ്രവേശിച്ചത്. ക്ലർക്കിന്റെ ചുമതലയാണ് ഉണ്ടായിരുന്നതെങ്കിലും മറ്റു ജീവനക്കാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ജോലിയിൽ സഹായിച്ചിരുന്നു. ഇയാൾ കഴിഞ്ഞ വർഷം ഒരു ദിവസം പോലും ലീവ് എടുത്തിരുന്നില്ല.

കഴിഞ്ഞ ലോക്ഡൗണിൽ മറ്റ് ഉദ്യോഗസ്ഥരെ വർക്ക് ഫ്രം ഹോമിനു നിർബന്ധിക്കുകയും പകരം താൻ ബാങ്കിലെത്താമെന്നു സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലോക്ഡൗൺ കാലത്ത് മുഴുവൻ സമയവും ഇയാൾ ജോലിക്കെത്തിയിരുന്നു. വിജീഷിന് ഉച്ചഭക്ഷണം കഴിക്കുന്ന ശീലമില്ലെന്നു സഹപ്രവർത്തകർ പറഞ്ഞു. ലഞ്ച് ടൈമിൽ പുറത്തുപോയി ജ്യൂസ് കഴിച്ച് പത്തുമിനിറ്റിനുള്ളിൽ മടങ്ങിയെത്തി ജോലി തുടരും. ഇത് മറ്റു ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഇടപാടുകാർക്കും ഇയാളിൽ മതിപ്പുണ്ടാക്കി. പലപ്പോഴും ഓഫിസ് സമയം കഴിഞ്ഞു വൈകിയും ഇയാൾ ബാങ്കിൽ സമയം ചെലവഴിച്ചിരുന്നു.

ബാങ്കിലെ ഓരോ കംപ്യൂട്ടറിനും പ്രത്യേകം ലോഗ് ഇൻ നെയിമും പാസ്‌വേഡുമുണ്ട്. ഇവ അതാത് ഉദ്യോഗസ്ഥർ അതീവ രഹസ്യമായി സൂക്ഷിക്കും. എന്നിട്ടും വിജീഷ് വർഗീസിന് ഉയർന്ന ഉദ്യോഗസ്ഥരുടെ പാസ്‌വേഡുകൾ എങ്ങനെ ലഭിച്ചുവെന്നാണു ചോദ്യം.

മറ്റുള്ളവർക്കിടയിൽ ആർജ്ജിച്ച വിശ്വാസ്യത മുതലെടുത്താണ് ഇയാൾ പാസ്‌വേഡുകൾ മനസ്സിലാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതു ചോർത്തിയെടുക്കാൻ ഇയാൾ ക്ഷമയോടെയാണ് കരുക്കൾ നീക്കിയത്. സാധാരണ നിലയിൽ ഒരു ഇടപാട് നടക്കുമ്പോൾ അത് കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനൊപ്പം സ്ലിപ്പ് എഴുതുകയും െചയ്യും. ഈ സ്ലിപ്പുകൾ പാസാക്കി മേലധികാരിയുടെ കംപ്യൂട്ടർ അപ്രൂവൽ വഴിയാണ് ഇടപാട് പൂർണമാക്കുന്നത്. പൂർത്തിയായ ഇടപാടിന്റെ സ്ലിപ്പുകളിൽ കുറുകെ വരയിട്ട് സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും.

സ്ലിപ്പുകൾ പാസാക്കാൻ വിജീഷ് മേലധികാരികളുടെ സീറ്റിനടുത്തു ചെല്ലുമായിരുന്നു. ഈ സമയം അവർ ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചാണ് ഇയാൾ പാസ്‌വേഡുകൾ മനസ്സിലാക്കിയതെന്നാണു പ്രാഥിമിക നിഗമനം. ബാങ്കിലെതന്നെ ഉദ്യോഗസ്ഥൻ ആയതിനാൽ മറ്റുള്ളവർ ഇയാളെ സംശയിച്ചതുമില്ല. തട്ടിപ്പു നടത്തിയ ഇടപാടുകളിൽ സ്ലിപ്പുകൾ ഇല്ലെന്നും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തി.

Tags: Canara Bank
Share5TweetSendShare

Latest stories from this section

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

Discussion about this post

Latest News

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies