കോഴിക്കോട്: വികസനകാര്യത്തിൽ എന്നും അവഗണിക്കപ്പെട്ട വയനാട്, കാസർകോട് ജില്ലകളെ ഇത്തവണയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൽ രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാർഹവുമാണ്. ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോൾ പല ജില്ലകൾക്കും മൂന്നു മന്ത്രിമാരെ വരെ ലഭിച്ചു.
വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് ഈ സർക്കാരിൽ അർഹതപ്പെട്ടത് കിട്ടാത്തത്. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ പ്രതീക്ഷകളേക്കാൾ ആശങ്കകളാണ് കാണാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post