ഡല്‍ഹി: യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി. പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളില്‍ ചുഴലിക്കാറ്റ് ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍.
ഒഡീഷയിലെ ചാന്ദിപ്പൂര്‍, ബാലസോര്‍ മേഖലയില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റുമാര്‍ നേരിട്ടാണ് ഇവിടങ്ങളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബംഗാളില്‍ പത്ത് ലക്ഷം പേരെയെങ്കിലും മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റ് സംഘത്തെ ഇവിടെ അധികമായി വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗം ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനും തീരങ്ങളിലെ ഓക്സിജന്‍ പ്ലാന്റുകളുടെ സുരക്ഷയ്ക്കും ഊന്നല്‍ നല്‍കണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post