കാൺപുർ: ലോക്ക്ഡൗണിനിടെ പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വിൽപ്പന നടത്തിയവർക്കെതിരെ കേസെടുത്തു. മുഹമ്മദ് ഷിറാസ്, മുഹമ്മദ് നൂർ ആലം, മുഹമ്മദ് ഫരീദ് എന്നിവർക്കെതിരെയാണ് ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാൺപുരിലായിരുന്നു സംഭവം.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചമംഗഞ്ചിലെ ശിവക്ഷേത്രത്തിൽ നടന്ന സംഭവം വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്. അനധികൃതമായി മറ്റ് സമുദായക്കാർ കയ്യേറിയ പുരാതന ക്ഷേത്രങ്ങൾ തിരിച്ചെടുക്കുന്നതിനായി കാൻപൂർ മേയർ പ്രമീള പാണ്ഡെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ക്ഷേത്രവും പരിസരവും കയ്യേറി കട നിർമ്മിച്ചായിരുന്നു ഇവർ ചിക്കൻ ബിരിയാണി വിൽപ്പന നടത്തിയിരുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന്റെ ഉൾവശം കാണണമെന്നും താക്കോൽ നൽകണമെന്നും മേയർ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതിന് സമ്മതിക്കാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബലമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു സംഭവം പുറം ലോകമറിയുന്നത്.
ക്ഷേത്രം കയ്യേറി ബിരിയാണി വിൽപ്പന നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്നും, ഇത്തരം പ്രവൃത്തികൾ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post