കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിനിടെ സിപിഎമ്മിനെ വെട്ടിലാക്കി പാർട്ടി സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീം. ലക്ഷദ്വീപിലെ പുത്തൻ പരിഷ്കാരങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ള ലുക്മാന്റെ പ്രസ്താവനകളാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേൽ ഉത്തരവിട്ടിരുന്നു. ഈ നടപടിയെയാണ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീം ന്യായീകരിച്ചത്. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും ലുക്മാനുൽ ഹക്കീം പറഞ്ഞു. ലക്ഷദ്വീപിന്റെ പേരിൽ വർഗ്ഗീയത ആളിക്കത്തിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം വ്യാപിപ്പിക്കാനുള്ള കേരളത്തിലെ ഇടത് മുന്നണിയുടെയും യുഡിഎഫിന്റെയും ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് സിപിഎം ലക്ഷദ്വീപ് സെക്രട്ടറിയുടെ നിലപാട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Discussion about this post