ഡൽഹി: രാജ്യത്ത് കൊടുങ്കാറ്റും കൊറോണയും ഉണ്ടായത് ബിജെപി സർക്കാർ ശരീഅത്ത് നിയമത്തിൽ കൈ കടത്തിയതിനാലെന്ന് സമാജ്വാദി പാർട്ടി എം.പി. എസ് ടി ഹസൻ. രാജ്യത്ത് തുടര്‍ച്ചയായി കോവിഡ് മഹാമാരി നാശം വിതയ്ക്കുന്നതും കൊടുങ്കാറ്റുകള്‍ വരുന്നതും രാജ്യത്തെ മുസ്‌ളീം മതവിഭാഗത്തിനെതിരെ എന്‍ഡിഎ സര്‍ക്കാര്‍ തിരിഞ്ഞത് കൊണ്ടാണെന്നും ഹസൻ പറഞ്ഞു.
‘ഇത് ദൈവത്തിന്റെ ഇടപെടലാണ്. ‘മുസ്‌ളീങ്ങള്‍ക്കെതിരെ ഇത്തരം അനീതി കാട്ടിയത് മൂലം ആകാശത്ത് നിന്നും ചുഴലിക്കാറ്റുണ്ടാകുന്ന രൂപത്തിലും പാവങ്ങള്‍ മഹാരോഗം വന്ന് മരിക്കുന്ന രീതിയിലും നാശങ്ങളുണ്ടാകാന്‍ കാരണമായി’. ഹസൻ പറഞ്ഞു.
അതേസമയം ഹസന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ഹസന്റെ വാക്കുകളും പ്രവൃത്തിയും ഇസ്ലാമിക് സ്റ്റേറ്റിന്റേതിന് സമാനമാണെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്സീന്‍ റാസ പറഞ്ഞു. ഇത്തരക്കാര്‍ മാത്രമേ ശരീയത്ത് നിയമത്തില്‍ വിശ്വസിക്കാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post