ലഖ്നൗ: ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടുമെന്ന ഭീഷണിയുമായി മദ്രസ അധ്യാപകൻ. ലഖ്നൗ സ്വദേശി ഹാഫിസ് ഫൈസാൻ റാസയാണ് വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്. സ്വാമി ദർശൻ ഭാരതിയുടെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നും ഇയാൾ പ്രഖ്യാപിച്ചു.
ഇസ്ലാം മതത്തിനും മുസ്ലീങ്ങൾക്കുമെതിരെ സ്വാമി ദർശൻ ഭാരതി നിരന്തരം സംസാരിക്കുന്നുവെന്നും ഇയാൾ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റാസയുടെ പ്രഖ്യാപനം.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, കർഷക സമര നേതാവ് രാകേഷ് ടികായത് എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഹാഫിസ് ഫൈസാൻ റാസ.
Discussion about this post