Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷാഹിദ കമാലിന്റേത് ‘പ്രാഞ്ചി ഡോക്‌ടറേറ്റ്’ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

by Brave India Desk
Jun 27, 2021, 08:35 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അം​ഗം ഷാഹിദാ കമാലിന്റെ ഡോക്‌ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഹിദയുടെ അവകാശവാദം ശരിവയ്ക്കുകയാണെങ്കില്‍ അവര്‍ ബിരുദം വാങ്ങി നില്‍ക്കുന്ന ചിത്രത്തിലെ ഫയലിന്റെ മുദ്ര ശ്രദ്ധിച്ചാല്‍ ആ യൂണിവേഴ്‌സിറ്റി ‘ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ്’ എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം. ഇതേ പേരില്‍ തമിഴ്നാട്ടിലെ ത്രിച്ചിയില്‍ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്. ഒരു വര്‍ഷം മുന്‍പ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പൊലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോള്‍ ബിരുദം തമിഴ്നാടാണോ…അതോ ശ്രീലങ്കയോ? എന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

Stories you may like

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

‘ഷാഹിദ കമാലിന്റെ ഡോക്‌ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്‌ടറേറ്റ്

വിജ്ഞാനോല്‍പാദനവും സംവാദാത്മകവുമായ ഇടങ്ങളാണ് യൂണിവേഴ്സിറ്റികളെന്നതാണ് വിവക്ഷ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലും യൂനിവേഴ്സിറ്റികള്‍ പൊതുവെ യു.ജി, പി ജി ബിരുദങ്ങള്‍ നല്‍കുന്നവയും അത് പോലെ ഗവേഷണ കേന്ദ്രങ്ങളുമാണുള്ളത്. ടെക്നിക്കല്‍, കൃഷി, സയന്‍സ്, സംസ്കാരം, ഭാഷ തുടങ്ങിയവയിലധിഷ്ഠിതമായ ഗവേഷണ കേന്ദ്രങ്ങളും സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളുമുണ്ട്. ഇത് കൂടാതെ സ്വകാര്യ മേഖലയില്‍ ഡീംഡ് യൂനിവേഴ്സിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ എല്ലാ സര്‍വ്വകലാശാലയും യു.ജി.സി മാനദണ്ഡ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഈ യൂണിവേഴ്സിറ്റികള്‍ ഗവേഷണ ബിരുദത്തിന് പുറമേ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും അവര്‍ രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുമാണ് നല്‍കിയിട്ടുള്ളത്. കാലിക്കറ്റ് സര്‍വ്വകലാശാല കൊടുത്തിട്ടുള്ള ഡി.ലിറ്റ് ബിരുദത്തിന് അര്‍ഹരായിട്ടുള്ള ഏതാനും പേരുകള്‍ പറയാം, അപ്പോഴറിയാം അതിന്റെ യോഗ്യത എന്തായിരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ്… ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും അതിനര്‍ഹതയില്ല എന്ന് നിങ്ങള്‍ പറയുമോയെന്നറിയില്ല.

ഷാഹിദ കമാലിന്റെ അവകാശവാദം ശരിവെക്കുകയാണെങ്കില്‍ 3 വസ്തുതകള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്,

1. ഷാഹിദാ കമാലിന്റെ അവകാശവാദപ്രകാരമാണെങ്കില്‍ അവര്‍ ഡി.ലിറ്റ് നേടിയിരിക്കുന്നത് ഇന്‍്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്, എന്നാല്‍ അവര്‍ ബിരുദം വാങ്ങി നില്‍ക്കുന്ന ചിത്രത്തിലെ ഫയലിന്റെ മുദ്ര ശ്രദ്ധിച്ചാല്‍ ആ യൂണിവേഴ്‌സിറ്റി The Open International University for Complementary Medicines എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം, ഇതേ പേരില്‍ തമിഴ്നാട്ടിലെ ത്രിച്ചിയില്‍ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്, ഒരു വര്‍ഷം മുന്‍പ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോള്‍ ബിരുദം തമിഴ്നാടാണോ?അതോ ശ്രീലങ്കയോ?

2. ഷാഹിദ കമാല്‍ 2018 ല്‍ ഫേസ്ബുക്ക് വഴി സ്വയം വെളിപ്പെടുത്തിയത് അവര്‍ക്ക് Social commitment & Empowerment of Women എന്ന വിഭാഗത്തിലാണ് “PhD” എന്നാണ്, പിന്നീട് വിവാദമായപ്പോള്‍ അത് ഡി.ലിറ്റ് എന്ന് തിരുത്തി, PhD ഒരു അംഗീകൃത ഗൈഡിന്റെ കീഴില്‍ കഠിനമായ ഗവേഷണ മുറകളിലൂടെ കടന്ന് പോകുന്ന ഒരു പ്രക്രിയയും ഡി.ലിറ്റ് ഏതെങ്കിലും മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് യൂണിവേഴ്‌സിറ്റി വച്ചുവാഴിച്ചു നല്‍കുന്നതാണ്, അതിനാകട്ടെ ഒരു പാട് കടമ്പകളുമുണ്ട്, ഒരാള്‍ക്ക് ഡി.ലിറ്റ് അനുവദിക്കണമെങ്കില്‍ ആ യൂണിവേഴ്‌സിറ്റിയുടെ Subject Expert Committee അംഗീകരിക്കണം, പിന്നീട് ഈ തീരുമാനം Academic Council, പിന്നീട് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ Executive Council, Senate, Syndicate ഇവയിലേതെങ്കിലും സമിതി അംഗീകാരം നല്‍കണം, അതുകഴിഞ്ഞാല്‍ ഡി.ലിറ്റ് ഔദ്യോഗികമായി അനുവദിക്കും മാത്രവുമല്ല അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ഡി.ലിറ്റ് അനുവദിക്കാറുമുള്ളൂ, ഇനി ഡി.ലിറ്റ് അല്ല Ph.D ആണെങ്കില്‍ അവരുടെ ഗൈഡിന്റെ പേര് വെളിപ്പെടുത്തട്ടെ, ഒപ്പം മേല്‍പറഞ്ഞ വിഷയത്തില്‍ എങ്ങനെയാണ് ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്ന് സ്വയം അവകാശപ്പെടുന്ന സ്ഥാപനത്തില്‍ നിന്നും Ph.D ലഭിക്കുക?

3. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം സൈനികവും അക്കാദമികവുമായ സ്ഥാനപ്പേരുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാനപ്പേരുകളും നിര്‍ത്തിയതാണ്, അങ്ങനെയെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചു അംഗീകൃത സര്‍വകലാശാലകള്‍ നല്‍കുന്ന ഡോക്‌ടറേറ്റ് സ്ഥാനപ്പേരുകള്‍ മാത്രമേ പേരിനൊപ്പം ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ, അങ്ങനെയാണെങ്കില്‍ തട്ടിക്കൂട്ട് സ്ഥാപനം വഴി നേടുന്ന ഡി.ലിറ്റ് സ്ഥാനപ്പേരുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

കടലാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡി.ലിറ്റും, പി.ച്ച്‌ ഡി യും നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാല്‍ അവരെല്ലാം പ്രാഞ്ചിമാരായിരുന്നുവെന്ന് പറയേണ്ടി വരും. പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്ത് ജോലി നല്‍കിയതിന്റെ ഖ്യാതി മാറും മുമ്പേയാണ് ഷാഹിദ കമാലിന്റെ ഡി.ലിറ്റ് ചര്‍ച്ചയായിരിക്കുന്നത്, അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത് ജോസഫൈനെ സഹിച്ചതിനായിരുന്നോയെന്ന് എന്നും നിശ്ചയമില്ല… എല്ലാം മായയാകുന്ന ലോകത്ത് വനിത കമ്മിഷനംഗം ഈ ഡി.ലിറ്റ് ബിരുദത്തിന് സഹിക്കേണ്ടി വരും.’

Tags: Rahul MankootathilShahida Kamal
Share1
Tweet
SendShare

Latest stories from this section

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

Discussion about this post

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies