വാഷിംഗ്ടൺ: അഞ്ച് ഡോളറിന്റെ പേരിൽ നടന്ന തർക്കത്തിനെ തുടർന്ന് അമേരിക്കയിൽ ഇന്ത്യക്കാരനായ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. വെർണനിലെ മോട്ടൽ 6 ഉടമയും വറൈച്ച് ആൻഡ് സൺസ് ഹോസ്പിറ്റാലിറ്റി എൻ എൽ സി കോ- പ്രസിഡന്റുമായ സീഷൻ ചൗധരി (30) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ അല്വിൻ വോഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വോഗും പെൺ സുഹൃത്തും ഒരു മാസമായി മോട്ടൽ 6ൽ ആയിരുന്നു താമസം. ചൂട് അധികമായപ്പോൾ മോട്ടലിലെ നീന്തൽക്കുളം ഉപയോഗിക്കണമെന്ന് വോഗിന്റെ സുഹൃത്ത് ആവശ്യപ്പെട്ടു. അതിന് ചാർജ്ജായി 10 ഡോളർ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് ഡോളറേ കൊടുക്കാൻ സാധിക്കൂവെന്ന് വോഗ് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു.
തുടർന്ന് മുറിയിൽ പോയി തിരിച്ചു വന്ന വോഗ് ചൗധരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ വംശീയ വിദ്വേഷമുള്ളതായി സൂചനയുണ്ട്. അറസ്റ്റിലായ വോഗിന് കോടതി ജാമ്യം അനുവദിച്ചു.
Discussion about this post