ഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ആകെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഉമർ ഗൗതം, സഹായി മുഫ്തി ഖാസി ജഹാംഗീർ ഖാസിമി എന്നിവരുടെ പ്രവർത്തന മേഖലയായിരുന്ന ഡൽഹിയിലെ ഇസ്ലാമിക് ദവാ സെന്റർ ഓഫീസിലും പരിശോധന നടന്നു.
ലഖ്നൗവിലെ അൽ ഹസൻ എജ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ ഓഫീസിലും ഇഡി പരിശോധന നടത്തി. ഇവയൊക്കെ നടത്തിയിരുന്നത് ഉമർ ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു.
നിയമവിരുദ്ധ മതപരിവർത്തനത്തിലെ നിർണ്ണായക കണ്ണികളാണ് പിടിയിലായ മുഹമ്മദ് ഉമർ ഗൗതം, കൂട്ടാളി മുഫ്തി ഖാസി ജഹാംഗീർ ഖാസിമി എന്നിവരെന്ന് ഇഡി വ്യക്തമാക്കി. പരിശോധനയിൽ നിർണ്ണായകമായ നിരവധി രേഖകൾ ലഭിച്ചു. ഉമർ ഗൗതമും അയാളുടെ സംഘടനകളും രാജ്യവ്യാപകമായി നടത്തിയ വൻ മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് ഇവയെന്നാണ് സൂചന.
ക്രമവിരുദ്ധ മതപരിവർത്തനത്തിനായി സംഘത്തിന് വൻ തോതിൽ വിദേശഫണ്ട് ലഭിച്ചതായാണ് വിവരം. ഇതിന്റെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ആയിരത്തോളം പേരെയാണ് സംഘം ഇസ്ലാമിലേക്ക് മതം മാറ്റിയത്.
Discussion about this post