കൊച്ചി: ഇടപ്പള്ളിയിൽ ആളൊഴിഞ്ഞ പറമ്പില്‍ അടിച്ചു കൊന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കുന്നുംപുറം സ്വദേശി കൃഷ്ണകുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോണേക്കര അമൃത ആശുപത്രിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതശരീരം കണ്ടെത്തിയത്.
സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ബിജോയ് സുഹൃത്ത് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണപ്പണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ സാമ്പത്തികത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post