ഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പൊളിച്ച് നീക്കും. അനുമതിയില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി വന്‍പിഴ ചുമത്തുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കില്‍ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാല്‍ശതമാനവും പിഴയായി ഈടാക്കും. നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കില്‍ പദ്ധതി ചെലവിന്റെ ഒരു ശതമാനം പിഴയാകും ഈടാക്കുക.
കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും കൃത്യമായി നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടതാണ്. പരിസ്ഥിതി മന്ത്രാലം പുതുതായി ഇറക്കിയ മാര്‍നിര്‍ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്.
Discussion about this post