കൊച്ചി: മധ്യകേരളത്തിൽ ഇന്ന് രാവിലെ പെടുന്നനെയുണ്ടായ കാറ്റിനും കനത്ത മഴക്കും കാരണം ലഘു മേഖവിസ്ഫോടണമെന്ന് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ കാറ്റും കനത്ത മഴയും നാശം വിതച്ചത്. അടുത്ത മൂന്നു മണിക്കൂറിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അഞ്ചു ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്
സാധാരണ കാലവർഷകാലത്ത് രൂപപ്പെടാൻ സാധ്യതയില്ലാത്ത ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടുകയും അതിൽ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയുമായിരുന്നു . ഇതാണ് തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും ശക്തമായ വീശാനിടയാക്കിയതെന്നു കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.
മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയടിക്കാനും സാധ്യതയുള്ളതിനാൽ കേരളം തീരത്ത് വെള്ളിയാഴ്ച വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം വ്യക്തമാക്കി
എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ടമാണ് കാറ്റ് വിതച്ചത്. ഇന്ന് പുലർച്ചെയടക്കം ശക്തമായ മഴയുണ്ടായിരുന്നു. ഇതിനോടനുബന്ധച്ചുണ്ടായ കാറ്റാണ് നാശം വിതച്ചത്
പറവൂർ തത്തപ്പിള്ളി, വൈപ്പിൻ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ മഴുവന്നൂർ അടക്കം കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post