Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

Discussion about this post

Latest News

ഷോർട്ട് ബോൾ ഇനി പേടിയല്ല, സിക്സറിനുള്ള അവസരമാണ്, പോരായ്മയെ വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബ് നായകൻ; കഴിയില്ലെന്ന് പറഞ്ഞവർക്ക് മറുപടി നൽകിയെന്ന് താരം

ഷോർട്ട് ബോൾ ഇനി പേടിയല്ല, സിക്സറിനുള്ള അവസരമാണ്, പോരായ്മയെ വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബ് നായകൻ; കഴിയില്ലെന്ന് പറഞ്ഞവർക്ക് മറുപടി നൽകിയെന്ന് താരം

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies