Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: StabbedPaliyekkara toll plazapaliyekkara toll rate
Share1TweetSendShare

Latest stories from this section

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

മുഖ്യമന്ത്രി കസേരയിൽ കണ്ണ്; കോൺഗ്രസിലെ പോര് ജനം ആസ്വദിക്കുന്നു, ഫ്ലക്സ് കണ്ടല്ല തീരുമാനമെന്ന് കെ മുരളീധരൻ!

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

Discussion about this post

Latest News

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ ശ്രദ്ധിക്കുക; 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം മാറുന്നു, ഇനി കാര്യങ്ങൾ ഹൈടെക്!

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്!

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies