Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

Discussion about this post

Latest News

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies