Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

Discussion about this post

Latest News

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies