Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1
Tweet
SendShare

Latest stories from this section

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

Latest News

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies