Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കും ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കും ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ

മുഖ്യമന്ത്രിക്ക് പുതിയ കാർ‌ വാങ്ങണം, 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്  ; ട്രഷറി നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ്

മുഖ്യമന്ത്രിക്ക് പുതിയ കാർ‌ വാങ്ങണം, 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ; ട്രഷറി നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ്

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി: അരവണ വരുമാനവും പുറത്ത്

Discussion about this post

Latest News

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies