Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

Discussion about this post

Latest News

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്, ഒരു നിവേദനം തന്നാൽ വാങ്ങാതിരിക്കാൻ ഒക്കുമോ?’; വി.ഡി. സതീശൻ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ലിവ്-ഇൻ പങ്കാളികൾക്ക് പണികിട്ടി; രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം തടവ്! മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies