Thursday, November 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍

by Brave India Desk
Jul 16, 2021, 08:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്​.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

Stories you may like

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.

മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Tags: paliyekkara toll rateStabbedPaliyekkara toll plaza
Share1TweetSendShare

Latest stories from this section

വാസു ദേവസ്വം ബോർഡിൻ്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ച ആൾ ; വിലങ്ങ് അണിയിച്ചത് ശരിയായില്ലെന്ന് അതൃപ്തി ; വാസുവിന്റെ അനുമതിയോടെയെന്ന് പോലീസിന്റെ മൊഴി

വാസു ദേവസ്വം ബോർഡിൻ്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ച ആൾ ; വിലങ്ങ് അണിയിച്ചത് ശരിയായില്ലെന്ന് അതൃപ്തി ; വാസുവിന്റെ അനുമതിയോടെയെന്ന് പോലീസിന്റെ മൊഴി

മലപ്പുറത്തെ വിവാദ നാടകത്തിൽ ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ ; സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല, അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും

മലപ്പുറത്തെ വിവാദ നാടകത്തിൽ ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ ; സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല, അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

കടകംപള്ളിയുടെ മാനത്തിന്‍റെ വില 2 കോടിയിൽനിന്ന് ഇപ്പോൾ 10 ലക്ഷമായി കുറഞ്ഞു,രാഹുലിനെതിരെ  ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാന്‍ ആവില്ല;വി.ഡി. സതീശൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്: ഹൈക്കോടതി

Discussion about this post

Latest News

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്

അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies