#CovidKeralaModelFailed എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു. ഇന്ത്യയിൽ ട്വിറ്റർ ട്രെൻ്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണത്തിൽ കേരളത്തിൻ്റ പിടിപ്പുകേടിനെതിരെ മുതിർന്ന ആർ എസ് എസ് പ്രചാരകൻ ജെ നന്ദകുമാർ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവർ ഉൾപ്പെടെ അനേകം പേരാണ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം തുടരുന്നത്. ഇതിനിടയിലാണ് ബക്രീദ് ആഘോഷങ്ങൾക്കായി ലോക്ഡൗണിൽ മൂന്നു ദിവസത്തെ ഇളവ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Kerala has only 2% of Bharat's population, but has 25% of total active covid cases.
We never failed, but 'they' failed us.#CovidKeralaModelFailed pic.twitter.com/oPPMUKD6Dj— J Nandakumar (@kumarnandaj) July 19, 2021
Kerala is the only state in India to report over 10K cases every day throughout 2021. Even though Kerala tops the active case chart, it's not the best in number of tests.#CovidKeralaModelFailed https://t.co/FZgWSKEXog
— Vivek Bansal (@ivivekbansal) July 19, 2021
No PR agency can suppress the truth anymore
Mr @vijayanpinarayi . You have been exposed#CovidKeralaModelFailed— TG Mohandas (@mohandastg) July 19, 2021
അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി പികെഡി നമ്പ്യാർ സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇന്ന് ഹർജി പരിഗണിക്കുകയും കേരളസർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മറുപടിക്കു കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ബക്രീദിന് അധിക ഇളവുകള്‍ നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചില പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സത്യാവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
അഭിഭാഷകന്‍ വികാസ് സിംഗ് മുഖേനയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ടിപിആര്‍ നിരക്ക് കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകളെ ജീവന്‍ അപകടത്തിലാക്കും. ഈ സാഹചര്യത്തില്‍ സത്യാവാങ്മൂലം വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും വികാസ് സിംഗ് പറഞ്ഞു.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയേക്കാളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പെരുന്നാളിനായി ചില മേഖലകളില്‍ കുറച്ച് കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.
അതേസമയം വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.
അതിനിടെ സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജൂവലറി എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
Discussion about this post