Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

by Brave India Desk
Jul 20, 2021, 03:57 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Stories you may like

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

ഗോവന്‍ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ കോഴിക്കോട്ടേക്ക് തിരിച്ചതായി മനസിലാക്കി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്‍റെ ഓഫീസിൽ വെച്ച് നാല് കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്‍റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടര്‍ന്നു. പിന്നീട് ഷാജഹാൻ ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചെന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

അസിസ്റ്റൻറ് കമ്മീഷണർ ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Tags: threaten letter
Share45
Tweet
SendShare

Latest stories from this section

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

Latest News

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies