Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

by Brave India Desk
Jul 20, 2021, 03:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Stories you may like

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

ഗോവന്‍ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ കോഴിക്കോട്ടേക്ക് തിരിച്ചതായി മനസിലാക്കി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്‍റെ ഓഫീസിൽ വെച്ച് നാല് കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്‍റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടര്‍ന്നു. പിന്നീട് ഷാജഹാൻ ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചെന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

അസിസ്റ്റൻറ് കമ്മീഷണർ ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Tags: threaten letter
Share45TweetSendShare

Latest stories from this section

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

Discussion about this post

Latest News

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം; പരാജയപ്പെട്ടിട്ടും രാജിവെക്കില്ലെന്ന് മമത, ഭരണഘടന പറയുന്നത് എന്ത്?

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies