Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

by Brave India Desk
Jul 20, 2021, 03:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

ഭീഷണികത്ത് അയച്ചതിനൊപ്പം ഇവര്‍ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Stories you may like

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

മുഖം വികൃതമായി, കാലുകൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തെ അതിജീവിച്ച് ഇറാന്റെ പുതിയ പരമാധികാരി?

ഗോവന്‍ പൊലീസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ കോഴിക്കോട്ടേക്ക് തിരിച്ചതായി മനസിലാക്കി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്‍റെ ഓഫീസിൽ വെച്ച് നാല് കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്‍റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടര്‍ന്നു. പിന്നീട് ഷാജഹാൻ ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചെന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

അസിസ്റ്റൻറ് കമ്മീഷണർ ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Tags: threaten letter
Share45TweetSendShare

Latest stories from this section

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

‘ശൈലി മാറ്റാൻ സൗകര്യമില്ല, വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികൾ’; പള്ളിക്കാപ്പറമ്പിൽ പിതാവിനെ കണ്ട് പി.സി ജോർജ്, അനുഗ്രഹം വാങ്ങി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

പൊള്ളുന്ന കേരളം; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ഇടത്ത് യെല്ലോ! പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദ്ദേശങ്ങൾ

ആന്ധ്രയെ നയിക്കാൻ ചന്ദ്രബാബു നായിഡു; മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ പ്രധാനമന്ത്രിയ്ക്ക് ശേഷം

നാല് വോട്ടിന് വേണ്ടി ചാടിക്കയറി ആവേശം കാണിക്കരുത്’; വൈറൽ വിവാഹത്തിൽ എം.വി ഗോവിന്ദനെ കടന്നാക്രമിച്ച് കെ. മുരളീധരൻ!

Discussion about this post

Latest News

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

മുഖം വികൃതമായി, കാലുകൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തെ അതിജീവിച്ച് ഇറാന്റെ പുതിയ പരമാധികാരി?

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

‘ശൈലി മാറ്റാൻ സൗകര്യമില്ല, വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികൾ’; പള്ളിക്കാപ്പറമ്പിൽ പിതാവിനെ കണ്ട് പി.സി ജോർജ്, അനുഗ്രഹം വാങ്ങി

ആഗോളതലത്തിൽ 1600 കോടി, റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’; നാഗ്പുരിലെത്തി മോഹൻ ഭാഗവതിനെ കണ്ട് രൺവീർ സിങ്, വീഡിയോ വൈറൽ!

ആഗോളതലത്തിൽ 1600 കോടി, റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’; നാഗ്പുരിലെത്തി മോഹൻ ഭാഗവതിനെ കണ്ട് രൺവീർ സിങ്, വീഡിയോ വൈറൽ!

ക്യാപ്റ്റനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; യുവതാരത്തിന്റെ അഹങ്കാരത്തിന് ശ്രീകാന്തിന്റെ മറുപടി; പറയുന്നത് ഇങ്ങനെ

ക്യാപ്റ്റനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; യുവതാരത്തിന്റെ അഹങ്കാരത്തിന് ശ്രീകാന്തിന്റെ മറുപടി; പറയുന്നത് ഇങ്ങനെ

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies